Skip to main content

Posts

Showing posts from May, 2017

തിരികെ

എന്തെങ്കിലുമൊക്കെയായി എഴുതാറുണ്ട്. കവിതയായിട്ടല്ല. കവിതപ്പൊട്ടുകൾ എന്നു പറയാം.ചിലപ്പോൾ ആർക്കെങ്കിലും അയച്ചുകൊടുക്കും.. കൊള്ളാം എന്ന പ്രോത്സാഹനം വലിയ ആവേശവമാണ് , ഇങ്ങനെ  കവിത  തുണ്ടുകൾ എഴുതികൂട്ടാൻ. കുറെയൊക്കെ മനസിന്റെ ഭാരം ഇറക്കിവെക്കുംപോലെയാണ്.. ഏറെ  ആകർഷിച്ച  ഒരു ഫേസ്ബുക് പേജാണ് " വേരുകൾ ". വാക്കുകൾക് ഇത്രയേറെ ഭംഗിയും ആഴവും ഉണ്ടെന്ന് വേരുകൾ പഠിപ്പിച്ചു. വേരുകൾ എന്റെ വരികളും എഴുതണം എന്നൊരു ആഗ്രഹം തോന്നി.അവരുടെ ഗ്രൂപ്പിലൊക്കെ പോസ്റ്റ് ചെയ്തു എന്റെ  കവിത തുണ്ടുകൾ. ഈയിടെയാണ് " കനല്  പൂക്കുന്നിടം " കണ്ണിൽ പെട്ടത്. ഞാൻ  വീണ്ടുമൊന്നു ശ്രമിച്ചു നോക്കി... അവരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. തീർത്തും പ്രതീക്ഷിക്കാതെ കുറെ  ഇഷ്ടങ്ങൾ കിട്ടി. എന്റെ  വരികളും കനലുകൾ പൂക്കുന്നിടത്തു പൂത്തു .  അഭിനന്ദനങ്ങൾ ഏറെ കിട്ടി. നന്നായിട്ടുണ്ടെന്നു പറഞ്ഞു . സന്തോഷമായി. പക്ഷേ പിന്നീടാണ് ഓർത്തത് എഴുതിയപ്പോൾ ആ വാക്കുകൾക് കനം കൂടുതലായിരുന്നു. എഴുതിത്തീർന്നപ്പോൾ കടലാസുതുണ്ടിൽ നേർത്ത നനവുണ്ടായിരുന്നു.പക്ഷേ മഴയൊന്നും പെയ്തിട്ടില്ലായിരുന്നു.. കൊടും വെയിലായിരുന്നില്ലേ.. ഹ്ഹാ എന്താണാവോ.

ഈ മരത്തണലിൽ

ഒരു വസന്തകാലം ജീവിച്ചുതീർത്ത വഴികൾ - സദനം   കുറേവർഷങ്ങൾക്കുമുമ്പ് സ്കൂൾ മാഗസിന് വേണ്ടി എഴുതിയത് .  ഈ മരത്തണലി ൽ  നട്ടുച്ചയായി നേരം, കളിയെല്ലാം കഴിഞ്ഞങ്ങനെ,   ഈ മരത്തണലിൽ  നൊമ്പരം.  ഓടിക്കളിച്ച നാൾവഴികളിലേക്കൊരെത്തിനോട്ടം ,  മിഴികളിലോ തീരാനഷ്ടത്തിന് ബാഷ്പം. പൊഴിയും പൂവിന് വിരഹത്തോടെ പിരിയുന്നു നാം, ഒരു നല്ല നാളേക്കായ് പിരിഞ്ഞിടുന്നു. 'വിട'യെന്ന വാക്കിനാല് ഉള്ളമേറെ നോവുന്നു, എന്തിനെന്നറിയാതെ  നീറിടുന്നു .  സൗഹൃദത്താളുകളില് തൂലികയമരുമ്പോള്‍ എൻ  കരാങ്കുലികൾ  വിറച്ചിടുന്നു. ഈ മരത്തണലില് നിന്ന് ,ജ്ഞാനത്തിന് ദീപ്തമേന്തി പലവഴി തിരിയുന്നു നാം വിദൂരലക്ഷ്യം തേടി. "ഭൂമി ഉരുണ്ടതെങ്കില്, ഈ യാത്ര അനന്തമെങ്കില്,  കണ്ടുമുട്ടാം വീണ്ടും ഒരു ദിനം, ഈ മരത്തണലില് ഒരിക്കല് കൂടി.  അന്നേരം ഓര്ക്കാം നമുക്ക് ,കഴിഞ്ഞ പൂക്കാലത്തെ  സന്തോഷത്തിന്റെ വസന്തകാലത്തെ......"